ബംഗളൂരു > നാലു വയസ്സുള്ള മകളെ ഫ്ലാറ്റിന്റെ നാലാംനിലയിൽനിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. കുഞ്ഞിനെ താഴേക്കിട്ടതിനു പിന്നാലെ ബാല്‍ക്കണിയിൽനിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച സുഷമയെ ബന്ധുക്കളും അയൽക്കാരുമാണ് പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സോഫ്‌റ്റ്‌വെയർ എൻജിനിയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് കേൾവിക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തേ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കാൻ സുഷമ ശ്രമിച്ചതായി കിരൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..