ലഖ്‌നൗ> ബാബ്‌റി മസ്‌ജിദ് പൊളിച്ച കേസിൽ പ്രത്യേക സിബിഐ കോടതി എല്ലാ പ്രതികളുടെയും മൊഴി രേഖപ്പെടുത്തി. 32 പ്രതികളിൽ ശിവസേനാ എംപി സതീഷ് പ്രധാനായിരുന്നു അവസാനത്തേത്. ഇയാളുടെ മൊഴി ജസ്റ്റിസ് എസ് കെ യാദവ് വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്തി.
നിലവിൽ കണ്ടെത്താൻ കഴിയാത്ത പ്രതി ഓം പ്രകാശ് പാണ്ഡെയുടെ കേസ് മറ്റൊരു കേസാക്കി മാറ്റി. 15 വർത്തോളമായി അയാൾ സന്യാസിയാണെന്നും വീട്ടിലേക്ക് വന്നിട്ടില്ലെന്നുമുള്ള വീട്ടുകാരുടെ മൊഴിയെത്തുടർന്ന് കേസിനെ ബാധിക്കാതെയിരിക്കാനാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..