ന്യൂഡൽഹി > അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജ മുൻനിർത്തി കോൺഗ്രസ് ആഘോഷം സംഘടിപ്പിക്കും. മധ്യപ്രദേശിൽ ആഗസ്‌ത് നാലിന് ‘ഹനുമാൻ ചാലിസ’ സംഘടിപ്പിക്കാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ് ആഹ്വാനം ചെയ്‌തു. ഭോപാലിലെ വസതിയിൽ കമൽനാഥ് ഹനുമാൻ ചാലിസയ്‌ക്ക് നേതൃത്വം നൽകും.
അയോധ്യയിൽ ക്ഷേത്രനിർമാണം രാജീവ് ഗാന്ധി ആഗ്രഹിച്ചതാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ് ട്വിറ്ററിൽ കുറിച്ചു. രാമഭഗവാൻ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താലാണ് രാജ്യമാകെ മുന്നോട്ടുനീങ്ങുന്നത്. അയോധ്യയിൽ ഗംഭീരമായ രാമക്ഷേത്രമാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അന്തരിച്ച രാജീവ് ഗാന്ധിയും ഇത് യാഥാർഥ്യമാകാൻ താൽപ്പര്യപ്പെട്ടിരുന്നു–- ദിഗ്‌വിജയ് സിങ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..