ന്യൂഡൽഹി> അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി ഇൻഡിഗോ 23 വിമാന സർവീസുകൾ റദ്ദാക്കിയതായി വിശാഖപട്ടണം ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
നാല് എയർ ഏഷ്യ വിമാനവും സർവീസ് റദ്ദാക്കി. ആന്ധ്രപ്രദേശിലും ഒഡിഷയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധൻ വൈകിട്ടോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 60–-70 കിലോമീറ്ററായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷ തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ചവരെ ആഴക്കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..