കൊല്‍ക്കത്ത
തൃണമൂലില്‍നിന്ന് ബിജെപിയിലെത്തിയ എംപി അര്‍ജുന്‍ സിങ് മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും തിരികെ തൃണമൂലിലേക്ക് എത്തി. ബിജെപി പശ്ചിമബംഗാള്‍ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു അര്‍ജുന്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അര്‍ജുന്‍ സിങ് തൃണമൂലില്‍നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. കോണ്‍ഗ്രസ് കൗണ്‍സിലറായി രാഷ്ട്രീയം ആരംഭിച്ച അര്‍ജുന്‍ 200-1ലാണ് തൃണമൂലില്‍ ചേര്‍ന്നതൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അര്‍ജുന്‍ തിരികെയെത്തിയ വിവരം അറിയിച്ചത്.
ബംഗാളില്‍നിന്നുള്ള ബിജെപി എംപിമാർ 18ല്‍ നിന്ന് 16 ആയി കുറഞ്ഞു. അസന്‍സോള്‍ എംപിയായിരുന്ന ബബുല്‍ സുപ്രിയോയും സെപ്തംബറില്‍ തൃണമൂലില്‍ ചേര്‍ന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..