ബംഗളൂരു
നിയമസഭ ഡിസംബറില്‍ പാസാക്കിയ വിവാദമായ മതപരിവർത്തന വിരുദ്ധ ബിൽ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കി കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍. നിയമസഭ പാസാക്കിയെങ്കിലും ബില്‍ നിയമസഭാ കൗണ്‍സിലില്‍ എത്തിയിട്ടില്ല. കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്. ഈ സാഹചര്യത്തിലാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത്.
മതംമാറ്റ നടപടി അതിസങ്കീര്‍ണമാക്കുന്നതും കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നതുമായ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്ളത്. "നിര്‍ബന്ധിത'മതപരിവർത്തനത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ.
പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികവിഭാഗക്കാരെയോ മതം മാറ്റുന്നത് 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാക്കി. കൂട്ട മതപരിവർത്തനം മൂന്നു മുതൽ-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കി.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണനിയമമാണിതെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി അവകാശപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ തിരക്കിട്ടുള്ള ഓര്‍ഡിനന്‍സ് നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..