ബംഗളൂരു> ബംഗളുരുവിൽ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൂന്നുമാസങ്ങൾക്കുള്ളിൽ സമാനരീതിയിൽ കണ്ടെത്തുന്ന മൂന്നാമത്തെ മൃതദേഹമാണിത്. കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലർ ആണെന്ന സംശയത്തിലാണ് പൊലീസ്.
ഇന്നലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് ആകെ മൂടിയ നിലയിൽ പ്ലാസ്റ്റിക് വീപ്പയിലാണ് സൂക്ഷിച്ചിരുന്നത്. മൂന്ന് പേർ ചേർന്ന് പ്ലാസ്റ്റിക് വീപ്പ സ്റ്റേഷനിൽ കൊണ്ടുവന്നിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡിസംബറിൽ ബെെപ്പനഹള്ളിയിലും ജനവരിയിൽ യശ്വന്ത്പുരയിലുമാണ് സമാനരീതിയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. ബെെപ്പനഹള്ളിയിൽ റെയിൽവേ കംപാർട്ട്മെൻറിലും യശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനിലുമാണ് മൃതദേഹം കണ്ടത്. മരിച്ചവരേ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച മൂന്ന്പേരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. സമാന രീതിയിലുള്ള കൊലപാതകമാണ് സീരിയൽ കില്ലർ എന്ന സംശയത്തിലേക്ക് നയിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..