കൊല്ലം> കുണ്ടറ വെള്ളിമണിൽ കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാർ (46) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് കുമാർ മോട്ടോറിന്റെ പൈപ്പ് ശരിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. മണ്ണ് മൂടിക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാപ്രവർത്തനം ദുഷ്‌കരമായി. പൊലീസും കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽനിന്നായി രണ്ടുവീതം ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. പ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം ഇന്ന് രാവിലെ വരെ തുടര്‍ന്നു.
100 വർഷത്തിലേറെ പഴക്കമുള്ള കിണറിന് 20 തൊടിയുണ്ട്. കുറച്ച് ഭാഗം മാത്രമാണ് തൊടി ഇറക്കിയിട്ടുള്ളത്. മറ്റ് ഭാഗം കല്ലുകെട്ടിയതാണ്. അതാണ് കൂടുതൽ മണ്ണിടിയാൻ കാരണം. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗിരീഷ്‌കുമാർ അടുത്തിടെയാണ് ഭാര്യയുടെ സഹോദരനൊപ്പം കിണർ ജോലിക്ക് പോയിത്തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..