ന്യൂഡല്‍ഹി> നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ (ഡല്‍ഹി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസുള്ള കടുവ പ്രായാധിക്യത്താലാണ് മരിച്ചതെന്ന് മൃഗശാല ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശനിയാഴ്ച മുതല്‍ കടുവ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നതായും മൃഗശാല അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കടുവയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും തുടര്‍ന്ന് അന്ന് വൈകുന്നേരത്തോടെ കടുവ ചാവുകയുമായിരുന്നു.
ഇനി 5 വെള്ള കടുവകളും 4 ബംഗാള്‍ കടുവകളുമാണ് ഡല്‍ഹി മൃഗശാലയില്‍ അവശേഷിക്കുന്നത്. സാധാരണയായി 15 മുതല്‍ 19 വര്‍ഷങ്ങള്‍ വരെയാണ് കടുവകളുടെ ആയുസ്. അവസാന വര്‍ഷം ഡല്‍ഹി മൃഗശാലയില്‍ 3 വെള്ള കടുവ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..