തിരുവനന്തപുരം> കേരളത്തിലെ ആന, കടുവ കണക്കെടുപ്പ് പൂർത്തിയായി. ജൂലൈ മാസത്തോടെ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കേരളത്തിൽ ആനകളുടെ എണ്ണം നേരിയതോതിൽ വർധിച്ചു എന്നാണ് വിവരം. വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽനിന്നുള്ള വിവരംകൂടി പരിശോധിച്ചശേഷമേ കടുവകളുടെ എണ്ണം ഉറപ്പിക്കൂ.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരുമിച്ചാണ് സെൻസസ് നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ശാസ്‌ത്രീയ പരിശീലനം ലഭിച്ച സംഘമാണ് നേതൃത്വം നൽകിയത്. കേരളം റിപ്പോർട്ട് സമർപ്പിച്ചാലുടൻ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..