വിളപ്പിൽ (തിരുവനന്തപുരം)> യുവതിയുടെ നഗ്നവീഡിയോ പകർത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു വർഷം നിരന്തരം പീഡിപ്പിച്ച കേസിൽ വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ സാബു പണിക്കർ (48) അറസ്റ്റിൽ. അരുവിക്കര കാച്ചാണി സ്വദേശിയായ ഇയാൾ ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞ 40 വയസ്സുകാരിയെയാണ് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തത്. യുവതിയുടെ പരാതിയിലാണ് അരുവിക്കര പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
നഗ്നവീഡിയോ പകർത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഹോട്ടലുകളിൽ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവതിയുടെ നഗ്നവീഡിയോ പുറത്തുവിട്ടതിനെത്തുടർന്നാണ് അരുവിക്കര പൊലീസിൽ യുവതി പരാതി നൽകിയത്. ഇതോടെ ഒളിവിൽ പോയ ഇയാളെ നഗരത്തിലെ ലോഡ്ജിൽനിന്നാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അതോടൊപ്പം യുവതിയുടെ വീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..