വെഞ്ഞാറമൂട് > തേമ്പാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യ പ്രതികളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കോൺഗ്രസ് നേതാവ് മദപുരം ഉണ്ണി, അൻസർ എന്നിവരെയാണ് വ്യാഴാഴ്ച ഹാജരാക്കുന്നത്.
ഇതിനു മുന്നോടിയായി മദപുരം ഉണ്ണിയെ കൊലപാതകം നടന്ന തേമ്പാമൂട് ജങ്‌ഷൻ, മുത്തിക്കാവ് ഫാം ഹൗസ്, മരുതുംമൂട്, മദപുരം എന്നിവിടങ്ങളിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പടെയുള്ളവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഇതിനായി പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പുംശേഷവും പ്രതികൾ ബന്ധപ്പെട്ടവരുടെ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ പ്രതികളായ ഒമ്പത് പേരും കോൺഗ്രസ് പ്രവർത്തകരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..