ചേർത്തല > ശശി തരൂർ പിന്നോക്ക വിരോധിയാണെന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിലൂടെ തെളിയിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. തറവാടി നായരെന്ന് സുകുമാരൻ നായർ പരസ്യമായി പറഞ്ഞിട്ടും ശശി തരൂർ കേട്ടുനിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. അതോടെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി തീർന്നു.
ഏതെങ്കിലും സമുദായ സംഘടനയുടെ ആളായി നിന്ന് കേരളത്തിൽ ജയിക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനമോഹികളായ കോൺഗ്രസിലെ ആറുപേരും ഒരേ വിഭാഗത്തിൽപ്പെട്ടതാണ്. ആർ ശങ്കറിനുശേഷം ഇതേവരെ പിന്നോക്കക്കാരനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ചില എംപിമാർ മത്സരിക്കാനില്ലെന്നും നിയമസഭയിലേക്കാണ് താൽപ്പര്യമെന്നും പ്രഖ്യാപിക്കുന്നത് സ്വന്തം കാര്യം നേടാനാണ്. മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഇവർ സ്വയം സമ്മതിക്കുകയുമാണ്. പല കഷണങ്ങളായ കോൺഗ്രസിന് കേരളത്തിൽ രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..