പഠിക്കാൻ അതിസമർഥയും മിടുക്കിയുമായിരുന്ന വൈഗയോട് അച്ഛൻ കാട്ടിയ ക്രൂരത കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിലെ വൈഗയുടെ കൂട്ടുകാർക്കും അമ്മമാർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതറിഞ്ഞതിന്റെ ആഘാതത്തിൽനിന്ന് ഇവരിപ്പോഴും മോചിതരായിട്ടില്ല. വൈഗയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിരുന്നില്ല. പ്രധാനമായും കുട്ടികൾക്ക് അത് വലിയ ആഘാതമുണ്ടാക്കുമെന്ന ആശങ്കകൊണ്ടായിരുന്നു.
ഫ്ലാറ്റിലെ കുട്ടികൾക്കൊപ്പം കളികളിലും സജീവമായിരുന്നു വൈഗ. ഫ്ലാറ്റ് പരിസരത്ത് സൈക്കിൾ ചവിട്ടുകയാണെങ്കിലും അവളായിരിക്കും മുന്നിൽ. പക്ഷേ, സിനിമയിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചത് ഫ്ലാറ്റിലെ അടുത്ത കൂട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല. മാതാപിതാക്കൾ കർശനമായി വിലക്കിയതുകൊണ്ടാകാമെന്നാണ് നിഗമനം. കുട്ടിക്ക് 13 വയസ്സാണ് പ്രായമെന്നതിലും സംശയമുണ്ട്. തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ പഠിക്കുന്ന വൈഗ, വരുന്ന അധ്യയനവർഷം അഞ്ചിലേക്ക് എത്തുകയേ ഉള്ളൂ. അങ്ങനെയെങ്കിൽ പ്രായം 11 വയസ്സിൽ കൂടില്ല. കുട്ടിയെ കാണാതായി എന്ന പരാതി നൽകിയപ്പോൾ വന്ന പിശകാകാം കാരണമെന്നും അയൽക്കാർ കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..