തിരുവനന്തപുരം > വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം പൊട്ടിച്ചതിൽ ഉത്തരമില്ലാതെ കോൺഗ്രസ്. ഓഫീസ് ആക്രമണശേഷവും ചുമരിലുണ്ടായിരുന്ന ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവും എംഎൽഎമാരും ക്ഷോഭിച്ചത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും പ്രതിപക്ഷ നേതാവ് ഈ ചോദ്യത്തോട് അസഹിഷ്‌ണുതയോടെയാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെ ദേശാഭിമാനി ഓഫീസ് കോൺഗ്രസുകാർ ആക്രമിക്കു സ്ഥിതിയും ഉണ്ടായി.
ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് "ദേശാഭിമാനിയല്ലേ, ഇത്രയേ ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നുള്ള' എന്നായിരുന്നു റോജി എം ജോണിന്റെ പ്രതികരണം. കൈചൂണ്ടി ക്ഷോഭിച്ച് മുന്നിലേക്കെത്തിയ റോജിയെ അൻവർ സാദത്തും ഷാഫി പറമ്പിലും ചേർന്ന് പിടിച്ച് മാറ്റുകയായിരുന്നു. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെതന്നെ സംസാരിക്കാതിരിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ട് എന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ ന്യായീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..