കൊച്ചി > വി ഡി സതീശൻ എന്നെയോർത്ത് വിലപിക്കേണ്ടതില്ലെന്നും സ്വന്തം പാർടിയുടെയും മുന്നണിയുടെയും അവസ്ഥയോർത്ത് കരഞ്ഞാൽ മതിയെന്നും പ്രൊഫ. കെ വി തോമസ്. യേശുക്രിസ്‌തുവിനെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ കരഞ്ഞ സ്‌ത്രീകളോട് യേശു പറഞ്ഞത്, നിങ്ങൾ എന്നെയോർത്തു വിലപിക്കേണ്ട; നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഓർത്തു വിലപിക്കൂ എന്നാണ്. അതാണ് എനിക്കും സതീശനോട് പറയാനുള്ളത്.
എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ വി തോമസിനെ പ്രചാരണത്തിനു കാണാനില്ലല്ലോ എന്ന വി ഡി സതീശന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ വി തോമസ്. സഹോദരന്റെ നിര്യാണത്തെ തുടർന്ന് രണ്ടുദിവസം ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴാണ് സതീശന്റെ പരിഹാസം. ഞാൻ സതീശനെ കാണിക്കാൻ ചെണ്ടകൊട്ടിയല്ല പ്രചാരണം നടത്തുന്നതെന്നും വീടുകളും സ്ഥാപനങ്ങളും കയറിയാണ് വോട്ടർമാരെ കാണുന്നത്.
സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം പരിഹാസത്തിനുപിന്നിൽ. സോണിയ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും മരണവിവരം അറിഞ്ഞ് സന്ദേശം അയച്ചിരുന്നതായും കെ വി തോമസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..