തിരുവനന്തപുരം> തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ പ്രചാരണം തോൽവി തിരിച്ചറിഞ്ഞ കോൺഗ്രസിന്റെ നെറികെട്ട സൈബർ വേലയെന്ന് ഡിവൈഎഫ്‌ഐ. കോൺഗ്രസ് കാലാകാലങ്ങളായി പയറ്റിത്തെളിഞ്ഞ നെറികെട്ട രാഷ്ട്രീയ പ്രചാരണ വേലകളിൽ ഒന്ന് മാത്രമാണിത്. എൽഡിഎഫ് സ്ഥാനാർഥിയെ സ്വഭാവഹത്യ ചെയ്യാൻ സൈബർ ക്രിമിനൽ സംഘത്തെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.
നിർമിത കള്ളങ്ങൾക്ക് ആവോളം ചാനൽമുറികൾ നൽകി സഹായിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ യുഡിഎഫിന്റെ നീചമായ അശ്ലീല പ്രചാരണം കണ്ടില്ലെന്ന് നടിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം വീടാക്രമിക്കുകയും കള്ളക്കഥ മെനഞ്ഞു ആശുപത്രിവാസമനുഷ്ഠിക്കുകയുംചെയ്ത് ശീലിച്ച കോൺഗ്രസ് ഇപ്പോൾ മര്യാദയുടെയും രാഷ്ട്രീയ നൈതികതയുടെയും സകല സീമകളും ലംഘിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ ബാലറ്റ് പേപ്പറിലൂടെ ഈ നെറികേടിന് മറുപടി നൽകുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..