25 April Thursday

'ഡോ ജോ ജോസഫിന്റെ അപരനെ തേടി കോൺ​ഗ്രസ് വയനാട്ടിൽ'; നാണംകെട്ട വേലത്തരങ്ങൾക്ക് വോട്ടർമാർ മറുപടി തരുമെന്ന് എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിപതറിയ കോൺ​ഗ്രസ് ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി വയനാട് വരെയെത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റം​ഗം എം സ്വരാജ്. ഡോ ജോ ജോസഫിന്റെ അപരനായി വയനാട്ട്  ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെ കണ്ടെത്തിയെന്നാണ് കോൺ​ഗ്രസിലെ ഒരു സുഹൃത്ത് രഹസ്യമായി പറഞ്ഞതെന്ന് സ്വരാജ് ഫെയ്‌സ്‌‌ബുക്കിൽ കുറിച്ചു.

അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്‌ക്കാനാണ് പരിപാടി. അപരന് ലഭിയ്‌ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്‌ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്‌ക്കുന്നത് ജനാധിപത്യത്തെയും രാഷ്‌ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകുമെന്നും സ്വരാജ് കുറിപ്പിൽ പറയുന്നു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്‌ക്ക്.....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥിയ്‌ക്കു ലഭിയ്‌ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോൺഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്.
കോൺഗ്രസിൽ തന്നെ ഒരു വിഭാഗം  വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്‌ട്രീയത്തിനുപരിയായി വികസനപക്ഷം ചേർന്ന് നടക്കാൻ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും.
യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോൾ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിലെ അണിയറ നീക്കമത്രെ.
ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോൺഗ്രസ് നേതാക്കാൻമാർക്ക്  ഏതാണ്ട് അതേ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നാണ് കോൺഗ്രസിലെ ഒരു സുഹൃത്ത് രഹസ്യമായി ഇപ്പോൾ പറഞ്ഞത് . വയനാട്ടിൽ
ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്‌ക്കുന്നത്.!
അതെ,
അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്‌ക്കാനാണ് പരിപാടി.
അപരന് ലഭിയ്‌ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്.
തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്‌ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്‌ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.
കുടിലതയുടെ കോൺഗ്രസ് രാഷ്‌ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ..
വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിയ്‌ക്കുന്ന തട്ടിപ്പു പരിപാടിയ്‌ക്കു എൽ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു.
അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്.
രാഷ്‌ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും.
തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top