23 April Tuesday

സെപ്റ്റിക് ടാങ്കിൽ വീണ് അങ്കണവാടി വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

തമീം ബഷീർ

പരിയാരം> കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണ് അങ്കണവാടി വിദ്യാർഥി മരിച്ചു. കോരൻപീടിക  അണ്ടേൻകുളം പുതിയപളളിക്ക് സമീപം താമസിക്കുന്ന പി സി ബഷീറിന്റെയും (ഓട്ടോഡ്രൈവർ, തളിപ്പറമ്പ്‌) പി ജസീനയുടെയും മകൻ മൂന്നരവയസ്സുള്ള   തമീം ബഷീറാണ്‌ മരിച്ചത്‌.  കൂടെ ടാങ്കിൽവീണ ബന്ധുവായ അഹമ്മദ് ഫാരിസ് (മൂന്നര) അപകടനില തരണം ചെയ്തു. വ്യാഴം വൈകിട്ടായിരുന്നു അപകടം.  

ഇരുവരും  കളിക്കുന്നതിനിടെ വീടിന് സമീപത്തെ പണി തീരാറായ മറ്റൊരു വീടിന്റെ സെപ്റ്റിക്‌  ടാങ്കിലാണ്‌ വീണത്‌.  കഴിഞ്ഞദിവസം പെയ്ത മഴയിൽ ടാങ്കിൽ വെള്ളം നിറഞ്ഞിരുന്നു.  കുട്ടികളുടെ ശബ്‌ദംകേട്ട് അയൽവാസി നോക്കിയപ്പോൾ  അഹമ്മദ് ഫാരിസ് വെള്ളത്തിൽ പൊങ്ങിനിൽക്കുന്നതും  തമീം ബഷീർ മുങ്ങിത്താഴ്‌ന്ന നിലയിലുമായിരുന്നു. ഇരുവരെയും  തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  തമീം ബഷീർ മരിച്ചു. സഹോദരങ്ങൾ: റാസിയ, റിയാൻ, മുഹമ്മദ്.   കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ട  അഹമ്മദ് ഫാരിസ് അപകടനില തരണം ചെയ്തു. അബ്ദുൽ റഹ്മാന്റെയും റംസീനയുടെയും മകനാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top