തിരുവനന്തപുരം> യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പം അവശനിലയിലുണ്ടായിരുന്ന രണ്ട് വയസ്സുള്ള മകനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിലെ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദന(21) യെയാണ് തിങ്കൾ വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് കഴിഞ്ഞ ആഗസ്തിൽ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് മാനസികവിഷമത്തിലായിരുന്നു ഇവരെന്ന് കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.
ശാസ്തമംഗലം സ്വദേശി മണികണ്ഠന്റെയും വിദ്യയുടെയും മകളാണ് നന്ദന. പകൽ രണ്ടിന് മണികണ്ഠൻ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. വൈകിട്ട് നാലോടെ നന്ദനയുടെ സഹോദരി വീട്ടിലെത്തിയപ്പോഴും പൂട്ടിക്കിടന്നതിനാൽ സംശയം തോന്നി അയൽവാസികളെ വിളിച്ചുവരുത്തുകയായിരുന്നു. ബാൽക്കണിയിലെ വാതിലിലൂടെ അകത്തുകടന്നപ്പോഴാണ് നന്ദനയെ മരിച്ചനിലയിൽ കണ്ടത്. സമീപത്തുണ്ടായിരുന്ന മകന് ജീവനുണ്ടെന്ന് മനസ്സിലായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..