തിരുവല്ല > തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ചെങ്ങന്നൂര്‍ പെരളശേരി സ്വദേശികളാണെന്നു കരുതുന്നു. ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല.
ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പരിക്കേറ്റ 18 പേരെ തിരുവല്ല താലൂക്കാശുപത്രിയിലും 2 പേരെ പുഷ്പഗിരി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവല്ല താലൂക്കാശുപത്രിയിലാണ്. ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതാണ് ബസ് നിയന്ത്രണം വിടാന്‍ കാരണമായത്. കോട്ടയം ഡിപ്പോയില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് വെള്ളിയാഴ്ച വൈകിട്ട് 4.10 നാണ് അപകടത്തില്‍പെട്ടത്.
എം സി റോഡില്‍ പെരുന്തുരുത്തിയില്‍ എമിറേറ്റ് ഒപ്റ്റിക്കല്‍ എന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും 2 സ്‌കൂട്ടറുകളും തകര്‍ന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..