കൊച്ചി> സ്വപ്‌ന തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമൊണെന്ന് വിജേഷ് പിള്ള. താനൊരു ബിജെപി അനുഭാവി ആണെന്നും ബിജെപി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമിലെ വെബ്‌സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സ്വപ്നാ സുരേഷിനെ കണ്ടത്. ഹോട്ടല്‍ ലോബിയില്‍ പരസ്യമായിട്ടാണ് ചര്‍ച്ച നടത്തിയത്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല. സ്വപ്നയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിജേഷ് പറഞ്ഞു.
സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുമായി തനിക്ക് യാതൊരു പരിചയവുമില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി താന്‍ സംസാരിച്ചത് കഴിഞ്ഞമാസം 27നാണെന്നും വിജേഷ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..