തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മന്റ് ഡയറ്‌ടറേറ്റ് നിർബന്ധിക്കുന്നതായി പുറത്തുവന്ന ശബ്‌ദ രേഖ പ്രതി സ്വപ്‌ന സുരേഷിന്റെത് തന്നെ.ആ ശബ്‌ദം തന്റെ തന്നെയാണെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിഐജി അജയ്‌കുമാറിനോട് പറഞ്ഞു.
അതേസമയം ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്നും പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാമെന്നും ഡിഐജി പറഞ്ഞു. സംഭവത്തിൽ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ് ഡിഐജി സ്വപ്‌നയിൽനിന്ന് തെളിവെടുത്തത്.. എന്നാൽ ഇത് എന്നാണ് റെക്കോർഡ് ചെയ്‌തതെന്നോ ആരോടാണ് സംസാരിച്ചതെന്നോ ഓർമയില്ലെന്ന് സ്വപ്‌ന പറഞ്ഞു.
ശബ്‌ദ രേഖ പുറത്തുവന്നതിനെ തുടർന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്.
ശബ്‌ദരേഖയെ കുറിച്ച് പൊലീസ് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..