26 April Friday

പാലക്കാട്‌ പുതുശേരിയിൽ വിദ്യാർഥികളെ ബസിൽകയറി മർദിച്ച സംഭവം: 5 ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

വാളയാർ> കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളേജ്‌ ബസ്‌ തടഞ്ഞ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്. കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശി രോഹിത്ത് ഉൾപെടെ കണ്ടാലറിയാവുന്ന അഞ്ച് ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെയാണ് വാളയാർ പൊലീസ്‌ കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ടാണ് ദേശീയപാത കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ച്‌ സ്വകാര്യ കോളേജ്‌ ബസിൽ കയറി ആർഎസ്എസ് പ്രവർത്തകർ വിദ്യാർഥികളെ മർദ്ദിച്ചത്‌. കോളേജിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം ആർഎസ്‌എസ്‌ പ്രവർത്തകനായ മുക്രോണി സ്വദേശിയുടെ നിർദ്ദേശപ്രകാരം ഒരു പറ്റമാളുകൾ ബസിൽ കയറി ക്രൂര മർദ്ദനമഴിച്ച്‌ വിടുകയായിരുന്നു.

പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലേറെ പേർ ബസിലുണ്ടായിരുന്നു. സംഭവം വാളയാർ പൊലീസിൽ അറിയിച്ചെങ്കിലും വിദ്യാർഥികൾ പരാതി നൽകാത്തതിനെ തുടർന്ന് കേസെടുത്തിരുന്നില്ല. ബസിലെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്ത്‌ വന്നതോടെയാണു പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top