കോട്ടയം> തലപ്പലം പ്ലാശനാലില്‍ റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്‌ബോളില്‍ കയറി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തില്‍ തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടില്‍ നിത്യ, മാതൃസഹോദരിയുടെ മകന്‍ ഉള്ളനാട് സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ചയായിരുന്നു അപകടം. സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയര്‍ന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ പന്തില്‍ കയറിയാണ് അപകടം. റോഡില്‍ വീണ് ഇരുവര്‍ക്കും സാരമായി പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. റോഡില്‍ ഉരഞ്ഞ് കൈകളില്‍ സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മടങ്ങി. വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധു വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..