പത്തനംതിട്ട> കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യംപോയത് തിരുവല്ല ബാറിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ കാണാൻ. അഞ്ചാം പ്രതി അഭിജിത്ത് സുഹൃത്തിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. മൊബൈൽ ഫോൺ പരിശോധനയിൽ അഭിജിത്ത് സുഹൃത്തിനെ വിളിച്ചത് പൊലീസ് മനസ്സിലാക്കി.
സുഹൃത്തിൽനിന്നും വിവരം ലഭിച്ച പൊലീസ് തിരുവല്ലയിലേക്ക് തിരിച്ചു. ഇതുമനസ്സിലാക്കിയ പ്രതികൾ അഭിഭാഷകനെ കാണുന്നത് ഒഴിവാക്കി മറ്റിടങ്ങളിൽ ഒളിവിൽപോയി. രക്ഷപ്പെടാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് പിടിയിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..