പത്തനംതിട്ട> സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ബിജെപി നേതാക്കൾതന്നെ കൃത്യത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന പ്രചാരണത്തിനും നേതൃത്വം നൽകി.
കൃത്യം നടത്തി അൽപ്പസമയത്തിനകം സംഘപരിവാർ കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചു. പ്രതികൾ സിപിഐ എം ക്വട്ടേഷൻ സംഘമാണെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ആരോപണവും ഇതിന്റെ ഭാഗമാണ്. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ കൊലചെയ്‌തിട്ടും പ്രതികൾ സിപിഐ എമ്മുകാരാണെന്ന് വെള്ളിയാഴ്‌ച രാവിലെതന്നെ സുരേന്ദ്രന്റെ പ്രസ്‌താവന വന്നു. മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങൾ അത് പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്‌തു.
കൊലപാതകം വ്യക്തി വിരോധത്താലാണെന്ന് വരുത്താനായിരുന്നു ശ്രമം. പ്രദേശത്തെ ഏറ്റവും ജനപ്രിയനായ നേതാവിനെ വകവരുത്തിയാലെ സിപിഐ എമ്മിന്റെ സ്വീകാര്യതക്ക് തടയിടാൻ കഴിയൂ എന്ന് കരുതിയാണ് ക്രമിനൽസംഘത്തെ ഉപയോഗിച്ച് ബിജെപി കൊലപാതകം ആസൂത്രണം ചെയ്‌തത്. പ്രതികൾ പൊലീസിന്റെ പിടിയിലായാല്‍ സിപിഐ എം പ്രവർത്തകരാണെന്ന് പറയാനും നിര്‍ദേശിച്ചു.
ഇതിനായി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ബിജെപി ബന്ധം വെളിവാക്കുന്ന തെളിവുകളാണ് പിന്നീട് പുറത്തുവന്നതെല്ലാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..