കൊല്ലം> കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ്–-ബിജെപി സംഘത്തിന്റെ വധശ്രമം. ഡിവൈഎഫ്ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ് (26–-ചന്തു), യൂണിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22) എന്നിവർക്കുനേരെയായിരുന്നു ആക്രമണം. അഭിലാഷിന് വയറിന്‌കുത്തേറ്റു.
യദുകൃഷ്‌ണയ്‌ക്ക് മർദ്ദനമേറ്റു. ഞായറാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. യുവമോർച്ച മണ്ഡലം ഭാരവാഹി ആദർശിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസ് ക്രിമിനൽ സംഘം പൂജപ്പുര വയലിൽ സംസാരിച്ചിരിക്കുകയായിരുന്ന അഭിലാഷിനെയും യദുകൃഷ്ണയെയും ആക്രമിക്കുകയായിരുന്നു. ആദർശാണ് അഭിലാഷിനെ കുത്തിയത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറിന് കുത്തേറ്റ അഭിലാഷിന്റെ പരിക്ക് ഗുരുതരമാണ്. അഭിലാഷിന്റെ നേതൃ-ത്വത്തിൽ അടുത്തിടെ നിരവധിപേരാണ് ബിജെപി വിട്ട് നിരവധി പേർ സിപിഐ എമ്മിനൊപ്പമെത്തിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെയുള്ള ആക്രമണം. ആദർശ്, വിപിൻ, വിശാഖ്, രാജേന്ദ്രൻപിള്ള തുടങ്ങി എട്ടോളം ആർഎസ്എസ് സംഘമാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..