തിരുവനന്തപുരം> സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍ നിര്‍മിച്ചത് വ്യാജവാര്‍ത്തയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയറ്റ്. മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാട് എടുക്കാന്‍ കഴിയില്ലേ' എന്ന അഭിമുഖത്തിലെ ചോദ്യത്തിനോട് വികെ സനോജ് പ്രതികരിച്ചതാണ് ചാനല്‍ തെറ്റായി വ്യാഖ്യാനിച്ചത്.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയത്ത് അത്തരം പരിശോധനകള്‍ പ്രായോഗികമല്ല എന്നും സംഘടനയില്‍ അംഗമായാല്‍ അത്തരം ശീലങ്ങള്‍ ഉള്ളവരെ തിരുത്തുമെന്നുമായിരുന്നു മറുപടി. ഇതിനെയാണ് മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കുന്നതിന് തടസ്സമില്ല എന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചത്.
വ്യാജ വാര്‍ത്ത വഴി ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ചാനലിന്റെ ശ്രമങ്ങള്‍ തള്ളിക്കളയണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..