25 April Thursday

മാവേലിക്കരയിൽ ബലാത്സംഗക്കേസില്‍ 
ആര്‍എസ്എസുകാരന്‍ റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

പ്രഭാത്

മാവേലിക്കര > പട്ടികജാതിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത കേസിൽ ആർഎസ്എസ്‌  പ്രവർത്തകൻ റിമാൻഡിൽ. തഴക്കര വെട്ടിയാർ സ്വദേശിനിയെ ബലാത്സംഗംചെയ്‌ത കേസിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മൈത്രിനഗറിൽ കരുണയിൽ പ്രഭാത് (29) ആണ് റിമാൻഡിലായത്. പെൺകുട്ടിയുടെ പരാതിയിൽ കൂട്ടബലാത്സംഗത്തിന്‌ കുറത്തികാട് പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർചെയ്‌തിട്ടുള്ള കേസിൽ ശൂരനാട് പതാരം സ്വദേശി ജിതിൻ, അഖിൽ, വിഷ്‌ണു എന്നിവരും പ്രതികളാണ്‌. രണ്ടാംപ്രതി ജിതിൻ രണ്ടുദിവസം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. മറ്റ്‌ രണ്ട്‌ പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
 
2020 മാർച്ച് ഒന്നിനാണ് ആദ്യ സംഭവം. ഒന്നാം പ്രതി പ്രഭാത് പെൺകുട്ടിയെ സ്‌നേഹം നടിച്ച് വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. മൂന്നാം പ്രതി അഖിലാണ്‌ വെട്ടിയാർ കളത്തട്ട് ജങ്ഷനിൽനിന്ന്‌ പെൺകുട്ടിയെ ബൈക്കിൽ പ്രഭാതിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിച്ചത്‌. പിറ്റേന്ന് രാവിലെ രണ്ടാംപ്രതി ജിതിൻ പെൺകുട്ടിയെ ബലാത്സംഗംചെയ്‌തു. സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയും രംഗങ്ങൾ പകർത്തിയും പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു. 2020 മേയിൽ പെൺകുട്ടിയെ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയി പ്രഭാതും ജിതിനും ബലാത്സംഗംചെയ്‌തു.
 
പ്രഭാതിനും ജിബിനും ഒത്താശചെയ്‌ത്‌ കൊടുത്തതിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്‌ണുവിനെ പ്രതി ചേർത്തത്. സജീവ ആർഎസ്എസ് പ്രവർത്തകനായ പ്രഭാത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും മറ്റ് ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top