തിരൂർ> വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗംചെയ്‌ത കേസിൽമുസ്ലിംലീഗ് പ്രവർത്തകന്‍ അറസ്റ്റില്‍. പുറത്തൂർപടിഞ്ഞാറേക്കര സ്വദേശി ഏന്തിവീട്ടിൽ ജംഷീറിനെ (37)യാണ് തിരൂർ ഇന്‍സ്‌പെക്‌ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പടിഞ്ഞാറേക്കരയിലെ സജീവ ലീഗ് പ്രവര്‍ത്തകനാണിയാള്‍. രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വിവാഹംകഴിക്കാമെന്നും കട്ടികളെ സംരക്ഷിക്കാമെന്നും പറഞ്ഞ് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കഴിഞ്ഞദിവസം തിരൂരിൽവച്ചാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..