കൊച്ചി> പാങ്ങോട് കോവിഡ് രോഗിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവായി യുവതിയുടെ സത്യവാങ്‌മൂലം. പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
തുടർന്ന് ആരോപണവിധേയനായ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനും കോടതി ഡിജിപിയോട് നിർദേശിച്ചു.
സെപ്തംബർ മൂന്നിന് കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ആദ്യമൊഴി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..