തിരുവനന്തപുരം> ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം തടവും 25,000 രൂപ പിഴയും. കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരെ (66) യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവനുഭവിക്കണം. പിഴത്തുക അതിജീവിതയ്‌ക്ക് നൽകണം.
2014 ജനുവരി രണ്ടിനാണ് സംഭവം. ഒരു വർഷം കഴിഞ്ഞ് പീഡനത്തെ സംബന്ധിച്ച വീഡിയോ കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് കുട്ടി മനസ്സിലാക്കിയത്. മനോനില തകർന്ന കുട്ടിയെ ചികിത്സയ്‌ക്ക് കൊണ്ടുപോയെങ്കിലും പ്രതിയെ ഭയന്ന് പീഡന വിവരം പുറത്തുപറഞ്ഞില്ല. പഠിത്തത്തിൽ പിന്നോട്ട് പോയതോടെ അധ്യാപകർ ഇടപെട്ട് കൗൺസലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27രേഖ ഹാജരാക്കി. മണ്ണന്തല പൊലീസാണ് കേസന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..