19 April Friday
വെളിപ്പെടുത്തലുമായി ഭാര്യ

കോൺഗ്രസ്‌ ബൂത്ത് ഏജന്റിന് 
പരിക്കേറ്റത് മുള്ളുവേലിയിൽ വീണ് ; പ്രതിപക്ഷനേതാവിൻെറ വ്യാജപ്രചാരണം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ 
 ഭാര്യ രാജലക്ഷ്മി മര്‍ദനമേറ്റ് ചികിത്സയില്‍‍


കായംകുളം
കോൺഗ്രസ്‌ ബൂത്ത് ഏജന്റിനെ വെട്ടി പരിക്കേൽപ്പിച്ചെന്ന പ്രചാരണം‌  വ്യാജമാണെന്ന് ഇയാളുടെ ഭാര്യ. കുടുംബവഴക്കിനെ തുടർന്ന് മുള്ളുകമ്പി കൊണ്ടുള്ള വേലിയിൽ വീണാണ് ഭർത്താവിന് പരിക്കേറ്റത് എന്നാണ് ബൂത്ത് ഏജന്റിന്റെ  ഭാര്യ രാജലക്ഷ്‌മിയുടെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പ് ദിവസം കായംകുളം പുതുപ്പള്ളി കോൺഗ്രസ് ബൂത്ത് ഏജന്റായ പുതുക്കാട് വടക്കേതറ സോമനെ ഡിവൈഎഫ്ഐക്കാർ അക്രമിച്ചുവെന്ന് കോൺഗ്രസ് വ്യാപക നുണപ്രചാരണം നടത്തിയിരുന്നു. മാധ്യമങ്ങളും ഈ നുണ തൊണ്ടതൊടാതെ വിഴുങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സോമനെ സന്ദർശിക്കുകയും പ്രതിഷേധയോഗവും വാർത്താസമ്മേളനവും നടത്തുകയും ചെയ്തു. സംഭവം ചർച്ചയായതോടെയാണ്‌ യഥാർഥ വസ്‌തുത വെളിപ്പെടുത്തി സോമന്റെ  ഭാര്യ രാജലക്ഷ്‌മിയും മകൾ അനിലയും രംഗത്തെത്തിയത്. സോമന് പരിക്കേറ്റത് രാഷ്‌ട്രീയ സംഘർഷത്തിൽ അല്ലെന്നും കുടുംബവഴക്കിനെ തുടർന്നാണെന്നും രാജലക്ഷ്‌മി പറഞ്ഞു. സോമന്റെ മർദ്ദനമേറ്റ് രാജലക്ഷ്‌മി താലൂക്ക് ആശുപത്രിയിൽ ചികിത്സിയിലാണ്.  

സംഭവത്തെക്കുറിച്ച് 
രാജലക്ഷ്‌മി 
പറയുന്നതിങ്ങനെ:
വോട്ടെടുപ്പു കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിനുവേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ എന്നെ മർദിക്കാനായി ഓടിക്കുന്നതിനിടെ ഭർത്താവ് മുള്ളുവേലിയിൽ വീന്നു. അവർ പറഞ്ഞു. കുടുംബവഴക്കിനെതുടർന്ന് പരിക്കേറ്റ സോമൻ പ്രാദേശിക കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ചാണ് സംഭവത്തെ രാഷ്‌ട്രീയവൽക്കരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top