തലശേരി
താങ്ങും തണലുമായിരുന്ന വന്മരത്തിന്റെ ഛായയിൽ അവസാനമായി പുഷ്പനുമെത്തി. ഇക്കാലത്തിനിടയിലും ഇനിയും പെയ്ത് തീരാത്ത കണ്ണീർക്കണം പുഷ്പന്റെ കണ്ണിൽ തിടംവച്ചു. ചുകപ്പുവളന്റിയർമാർ പ്രത്യേക മഞ്ചലിൽ കിടത്തി പുഷ്പനെ വൈകിട്ട് ഏഴേകാലോടെയാണ് ടൗൺ ഹാളിൽ അന്ത്യദർശനത്തിനായെത്തിച്ചത്.
മഞ്ചലിൽ കിടന്ന് ശിലപോലുറച്ച തലയൊന്ന് ഇടത്തോട്ട് ചെരിച്ച് കോടിയേരിയുടെ ഭൗതികദേഹത്തെ പുഷ്പൻ ഒന്നുനോക്കി. മെല്ലിച്ച കൈകൾ അഭിവാദ്യമർപ്പിക്കാനാകണം തെല്ലൊന്നുലഞ്ഞു. ടൗൺ ഹാളിലും പുറത്തും പുഷ്പനായി അന്നേരം അഭിവാദ്യമുയർന്നു. ഒപ്പം കോടിയേരിക്കായി അന്ത്യാഭിവാദ്യവും. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള എന്നിവരും പുഷ്പനെ അഭിവാദ്യംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..