25 April Thursday

വസ്‌തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത അവാസ്‌തവം: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തിരുവനന്തപുരം> തദ്ദേശ സ്ഥാപനങ്ങളുടെ വസ്‌തു നികുതി പിരിവ്‌ പകുതിയിലും താഴെയെന്ന മാധ്യമവാർത്ത അവാസ്‌തവമെന്ന് മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്‌തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്‌‌. ഇനിയും പല നഗരസഭകളിലും ഈ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ സഞ്ചയാ വെബ്സൈറ്റിൽ മുൻസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും നികുതി കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല‌. അപൂർണ്ണമായ ഈ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചില മാധ്യമങ്ങളുടെ വാർത്തകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വസ്‌തു നികുതി പിരിച്ചെടുത്തത്‌ 77.37 ശതമാനമാണ്‌. നികുതി പിരിവ്‌ കൂടുതൽ കാര്യക്ഷമമാക്കി, 100 ശതമാനം നികുതിയും പിരിച്ചെടുക്കാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളിൽ 81.85 ശതമാനമാണ്‌ വസ്‌തുനികുതി പിരിച്ചത്‌. ആകെ പിരിക്കേണ്ട 619.39 കോടിയിൽ 506.9 കോടി പിരിച്ചെടുത്തിട്ടുണ്ട്‌. 116 പഞ്ചായത്തുകൾ 100 ശതമാനം നികുതിയും പിരിച്ചെടുത്തു. 519 പഞ്ചായത്തുകളിലും 90%ത്തിൽ അധികമാണ്‌ നികുതി പിരിച്ചത്‌. മുൻസിപ്പാലിറ്റിയിൽ 74.78 ശതമാനവും കോർപ്പറേഷനിൽ 72.97 ശതമാനവുമാണ്‌ കഴിഞ്ഞ വർഷത്തെ നികുതി പിരിവ്‌. പിരിക്കേണ്ട 373.95 കോടിയിൽ 272.87 കോടി മുൻസിപ്പാലിറ്റികളും, 428.52 കോടിയിൽ 320.46 കോടി കോർപറേഷനുകളും പിരിച്ചെടുത്തിട്ടുണ്ട്‌. മുൻസിപ്പാലിറ്റികളും കോർപറേഷനുകളും തൊഴിൽ നികുതി 92.06 ശതമാനവും 73.86 ശതമാനവും വീതം പിരിച്ചിട്ടുണ്ട്‌. വിനോദ നികുതി കോർപറേഷനുകൾ 100 ശതമാനവും പിരിച്ചപ്പോൾ, മുൻസിപ്പാലിറ്റികളിൽ ഇത്‌ 96.86 ശതമാനമാണ്‌.

തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിവിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇനിയും കൂടുതൽ കാര്യക്ഷമമായി നികുതി പിരിവ്‌ നടത്തേണ്ടതുണ്ട്‌. അതിനുള്ള പ്രവർത്തനങ്ങൾ വകുപ്പ്‌ ഏറ്റെടുക്കും. നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ നികുതി അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top