കൊച്ചി> സിനിമ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ പാലാ പൊൻകുന്നം എളംകുളം സ്വദേശി ജെയ്‌സൺ എളംകുളം (ജെയ്‌സൺ ജോസഫ്, 44) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ. പനമ്പളളി നഗറിലെ സ്വന്തം ഫ്ലാറ്റിലെ മുറിയിൽ മൂക്കിലും വായിലും നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജെയ്‌സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്ലാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഓർമയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ശൃംഗാരവേലൻ, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ അംഗമായ ജെയ്‌സൺ ആർ ജെ ക്രിയേഷൻസ് എന്ന നിർമാണ– വിതരണ കമ്പനി നടത്തിയിരുന്നു. ഭാര്യ: റുബീന. മകൾ: പുണ്യ (ഇരുവരും അബുദാബി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..