ഈരാറ്റുപേട്ട> വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയില്‍ കൊച്ചി പോലീസ് പരിശോധന നടത്തി. അടുത്തുള്ള സഹോദരന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. പനങ്ങാട് നിന്നുള്ള പോലീസ് സംഘമാണ് വസതിയില്‍ പരിശോധന നടത്തുന്നത്. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. നിലവില്‍ പി സി ജോര്‍ജ്ജ് ഈരാറ്റുപേട്ടയിലില്ല.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..