ആലപ്പുഴ> പൊലീസുകാരന്റെ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ. വണ്ടാനം മെഡിക്കൽ കോളേജ് പൊലീസ് എയ്‌ഡ് പോസ്റ്റിലെ സിപിഒ റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.
മലാലയെ ബക്കറ്റിലെ വെള്ളത്തിലും ടിപ്പു സുൽത്താനെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു നജില. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ചൊവ്വാഴ്‌ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റനീസ് ആലപ്പുഴ എആർ ക്യാംപിനു സമീപത്തെ ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്‌ക്കും കാരണമെന്നാണ് പൊലീസ് പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..