29 March Friday

തിരുവനന്തപുരത്ത്‌ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവന്‌ 40 വർഷം തടവ്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023

തിരുവനന്തപുരം > സഹോദരിയുടെ എട്ട്‌ വയസുള്ള മകളെ പീഢിപ്പിച്ച കേസിൽ അമ്മാവന്‌ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണമെന്നും പോക്‌സോ കോടതി ജഡ്‌ജി എം പി ഷിബു വിധിച്ചു. കുട്ടിക്ക്‌ സർക്കാർ മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

കുടുംബവീട്ടിൽഅമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. ഭിന്നശേഷിക്കാരനായ അമ്മാവൻശനിയാഴ്‌ചകളിലാണ്‌ വീട്ടിലെത്തിയിരുന്നത്‌. ഈ ദിവസങ്ങളിലാണ്‌ പീഡനം നടന്നത്‌. ശനിയാഴ്‌ചകളിൽവീട്ടിൽപ്പോകാൻഭയം തോന്നിയ കുട്ടി ഈ വിവരം കൂട്ടുകാരിയോട്‌ പറഞ്ഞു. കൂട്ടുകാരി ക്ലാസ്‌ ടീച്ചറെ വിവരമറിയിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. വിചാരണ വേളയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്ക്‌ അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി കാട്ടായിക്കോണം ജെ കെ അജിത്‌ പ്രസാദ്‌ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top