20 April Saturday

പോക്സോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷയിൽ വിധി 18ന്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കോഴിക്കോട്‌ > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേഷണം ചെയ്‌ത പോക്സോ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷയിൽ 18ന് കോടതിവിധി പറയും . കോഴിക്കോട് പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ ഇന്ന് വാദം കഴിഞ്ഞു. വിധിപറയാൻ മാർച്ച് 18 ലേക്ക് മാറ്റുകയായിരുന്നു.

ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം 4 പേരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പോക്‌സോ സെക്ഷന്‍ 21, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും 4 പ്രതികളും ഇതുവരെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിട്ടില്ല.കേസിൽ പ്രതികൾക്കെതിരെ ജുവനെെൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 83(2) വകുപ്പുകൂടി ചേർത്തിട്ടുണ്ട്.  7 വർഷം വരെ തടവും, അഞ്ചു ലക്ഷം വരെ പിഴ അടക്കേണ്ടതും ആയ വകുപ്പാണ് പുതിയതായി ഇട്ടത്.

പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്‌ത ‘നാർക്കോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്’ എന്ന റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ പരാതി. ലഹരി, പോക്സോ കേസ്  ഇരയെന്ന് തോന്നിപ്പിക്കും വിധം എഷ്യാനെറ്റ് ജീവനക്കാരിയുടെ മകളെ ഇരുത്തി വ്യാജവീഡിയോ ചിത്രീകരിച്ച് സംപേക്ഷണം ചെയ്യുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top