മേലുകാവ് > പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ് ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്‌സോ കേസിൽ വീണ്ടും അറസ്റ്റിലായി. നീലുർ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.
2019 ലായിരുന്നു ആദ്യസംഭവം. അന്ന് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസംതുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസായി.
പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പമാണ് താമസമെങ്കിലും കേസിന്റെ വിചാരണ കോടതിയിൽ നടക്കുകയാണ്. ഇതിനിടെ രണ്ടാഴ്‌ച മുമ്പ് പെൺകുട്ടിയുടെ ഇളയസഹോദരി ഗർഭിണിയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് പ്രതിയെന്ന് വ്യക്തമായത്.
മേലുകാവ് എസ്എച്ച്ഒ ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..