കൊച്ചി > കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പിടിയില്‍. നിഖില്‍, ശ്രേയ എന്നിവരെയാണ് കര്‍ണ്ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും നട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്.
മോഷണ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പെറ്റ് ഷോപ്പ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവര്‍ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്‌ടിച്ചതായി കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..