തൃശൂർ
സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ പട്ടയങ്ങളാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വിതരണംചെയ്‌തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർവകാല റെക്കോഡാണ്. തൃശൂരിൽ ജില്ലാ പട്ടയമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പട്ടയവിതരണം വർഷങ്ങളായി തടസ്സപ്പെട്ട് കിടക്കുകയാണ്. ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളുണ്ടായിരുന്നു. പട്ടയം കിട്ടാത്തത് വലിയ പരാതിക്കിടയാക്കി. ഇതിനാണ് സർക്കാർ പരിഹാരം കാണുന്നത്. ഇനിയും കിട്ടാത്തവരുണ്ടാവും. തുടർപ്രവൃത്തിയിലൂടെ അർഹർക്കെല്ലാം പട്ടയം വിതരണംചെയ്യും.
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളെല്ലാം സ്‌മാർട്ടാക്കും. ഏറ്റവും കൂടുതൽ ജനങ്ങളെത്തുന്ന വില്ലേജ് ഓഫീസുകളെല്ലാം ആധുനികവൽക്കരിക്കും. പുതിയ കെട്ടിടങ്ങളും നിർമിക്കും. ഭരണ നിർവഹണകാര്യങ്ങൾ എളുപ്പത്തിലാക്കാൻ ഇ –-ഓഫീസ് സംവിധാനങ്ങളും ഏർപ്പെടുത്തും. ജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ലഭിക്കും. ഇതുവഴി രാജ്യത്തിന് കേരളം മാതൃകയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..