പാലക്കാട്> ആർഎസ്എസ് കൊലപ്പെടുത്തിയ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം കുന്നങ്കാട് ഷാജഹാന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ. കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. അതിക്രൂരമായ ആസൂത്രിത കൊലപാതകമാണ് നടന്നത്. എന്നാൽ ബിജെപി ആർഎസ്എസ് സംഘം കള്ള പ്രചരണങ്ങൾ നടത്തുകയാണ്. ഇതു തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ബിജെപി പ്രവർത്തകരും അനുഭാവികളുമായ പ്രതികൾ രാഷ്‌ട്രീയ വൈരാഗ്യം കൊണ്ട് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ ആക്രമിക്കുകയായിരുന്നു. ശനി രാത്രി 9.45 നാണ് ആക്രമണം നടന്നത്. ഒന്നാം പ്രതി ശബരീഷ് ഇടതു കൈയിലും തലയിലും രണ്ടാം പ്രതി അനീഷ് ഇടതുകാലിലും വെട്ടി. ഒന്നും രണ്ടും പ്രതികളാണ് വെട്ടിയതെന്നും താൻ അത് കണ്ടെന്നും ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..