തലശേരി
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം ചുമതലയേറ്റ സംഘം പാലത്തായി സ്കൂളിലും കുട്ടിയുടെ വീട്ടിലുമെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി കെ രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജിനാണ് അന്വേഷണ മേൽനോട്ടം. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു നിലവിൽ അന്വേഷണം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സിഐമാരായ വിനു മോഹൻ (കൂത്തുപറമ്പ്), എം കൃഷ്ണൻ (മട്ടന്നൂർ), എസ്ഐ എൻ കെ ഗിരീഷ് (തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫീസ്), സീനിയർ സിപിഒമാരായ ശരണ്യ, ലതിക എന്നിവരുൾപ്പെട്ടതാണ് പുതിയ അന്വേഷക സംഘം. കേസിലെ പ്രതി പത്മരാജനെ കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി പ്രതിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇതോടെയാണ് അന്വേഷകസംഘത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..