കോട്ടയം> പക ഉള്ളിൽ സൂക്ഷിക്കുന്ന മൂർഖന്റെ സ്വഭാവമാണ് ഉമ്മൻചാണ്ടിക്കെന്നും കെ കരുണാകരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത് ഉമ്മൻചാണ്ടിയായിരുന്നുവെന്നും പി സി ജോർജ്.
ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നും ആർക്കും തന്നെ പിന്തുണക്കാമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടേത് പൊയ്‌മുഖമാണ്. ഉമ്മൻചാണ്ടി പാരവെച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാതെ പോയത്. കേരളത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻചാണ്ടി. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയമാണ് ഉമ്മൻചാണ്ടിക്ക്.
യുഡിഎഫ് നേതാക്കൾക്ക് മര്യാദയില്ലെന്നും എൻഡിഎയുമായും ചർച്ച നടത്തുന്നുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..