കൊച്ചി> അപകട ഭീഷണി ഉയര്‍ത്തിയ സൈന്‍ ബോര്‍ഡിനെ കുറിച്ചുള്ള പരിസരവാസിയുടെ പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇടപ്പെട്ട് മണിക്കൂറുകള്‍ കൊണ്ട് പരിഹാരം കണ്ടു.
നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയില്‍ വീഴുമെന്ന അവസ്ഥയിലാണെന്ന് നിഖില്‍ കെ.എസ് എന്ന പരിസരവാസി മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് താഴെ പരാതി പറയുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ വഴി വിളിച്ചു പറഞ്ഞിട്ടും മെയില്‍ അയച്ചിട്ടും ഒരു നടപടി എടുത്തില്ലെന്നും നിഖില്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഫെയ്‌സ്‌ബുക്കില്‍ പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥര്‍ അപടകവാസ്ഥയില്‍ ഉണ്ടായിരുന്ന സൈന്‍ബോര്‍ഡ് എടുത്ത് മാറ്റുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..