20 April Saturday

ഉമ്മൻചാണ്ടി സർക്കാർ ഹയർസെക്കൻഡറിയിലും പിഎസ്‌സിയെ മറികടന്ന്‌ നിയമനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021

തിരുവനന്തപുരം > ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽപിൻവാതിലൂടെ സ്ഥിര നിയമനം നൽകിയത് ദിവസ വേതനത്തിന് ജോലി ചെയ്‌തിരുന്ന അഞ്ചുപേർക്ക്‌. മാനുഷിക പരിഗണന കണക്കിലെടുത്ത് നിയമനം നൽകണം എന്നാണ് ഹയർ സെക്കൻഡറി വകുപ്പിനോട് സർക്കാർ അന്ന് നിർദേശിച്ചത്.



ലിനു കെ എസ്, ബിജു എ ആർ എന്നിവരെ ക്ലർക്ക് തസ്‌തികയിലും, സുജികുമാർ ആർ എസ് എന്നയാളെ ടൈപ്പിസ്റ്റായും, ബൈജു ജി യെ ഓഫീസ് അറ്റൻഡന്റയും, ബി ചന്ദ്രകുമാറിനെ ഡ്രൈവർ ആയും ആണ് ചട്ടങ്ങൾ മറികടന്നാണ്‌ നിയമിച്ചത്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ ഈ തസ്‌തികകൾ എല്ലാം പിഎസ്‌സി നിയമന പരിധിയിൽ വരുന്നവയാണ്. എന്നാൽ ,അതെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് അർഹതയുള്ളവരെ അവഗണിച്ച കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ പിൻവാതിൽ നിയമനം നൽകിയത്. സർക്കാർ വകുപ്പിൽ ഇത്തരം സ്ഥിരപ്പെടുത്തലുകൾ അസാധാരണമാണ്. സാധാരണ പിഎസ്‌സി വഴി മാത്രമാണ് ഇത്തരം നിയമനങ്ങൾ നടക്കുക.

വഴിവിട്ട നിയമനങ്ങൾ നടത്തിയ മന്ത്രിസഭയായിരുന്നു യുഡിഎഫിന്റേത്‌ എന്ന്‌ ഉമ്മൻചാണ്ടിക്കുതന്നെ അറിയാവുന്ന കാര്യമാണ്‌. അത്‌ മറച്ചുവച്ചാണ്‌ ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രയ ലാഭമുണ്ടാക്കാൻ മുൻ മുഖ്യമന്ത്രിതന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top