കോഴിക്കോട് > ഒരിടവേളക്ക്‌ശേഷം വീണ്ടും ഓൺലൈനിൽ പാഠങ്ങൾ പഠിച്ച് കുട്ടികൾ. കോവിഡ് കാലത്തെ പഠനാനുഭവങ്ങൾ ഉള്ളതിനാൽ അപരിചിതത്വമില്ലാതെ ആദ്യദിനം തന്നെ ഓൺലൈൻ പഠന കളരിയിലേക്ക് കുട്ടികൾ എളുപ്പം ചേക്കേറി. ജില്ലയിലെ 1300ഓളം സ്കൂളുകളിലെ വിദ്യാർഥികളും തിങ്കളാഴ്‌ച ഓൺലൈൻ പഠനത്തിന്റെ ഭാഗമായി.
നിപാ ബാധയെ തുടർന്ന് ജില്ലയിൽ സ്കൂൾ അടച്ചതോടെയാണ് വിദ്യാഭാസ വകുപ്പ് ഓൺലൈൻ പഠനം ഏർപ്പെടുത്തിയത്. തിങ്കൾ വൈകിട്ട് ചേർന്ന എഇഒമാരുടെ യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി സ്യൂട്ട് സോഫ്റ്റ്‌വെയർ വഴിയാണ് ഭൂരിഭാഗം സ്കൂളിലും പഠനം നടന്നത്. ഈ പ്ലാറ്റ്ഫോമിൽ മറ്റാർക്കും അനധികൃതമായി കയറാൻ ആവില്ല എന്നതാണ് പ്രത്യേകത. പൂർണതോതിൽ ഇതുപയോഗിക്കുന്ന ആദ്യ ജില്ല കോഴിക്കോടാണ്. ജി സ്യൂട്ട് ലഭിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സ്കൂളുകൾ സൂം, ടീച്ചർ മിന്റ്, ഗൂഗിൾ മീറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചു.
റെക്കോർഡ്ചെയ്ത ക്ലാസുകളും പഠനത്തിനുപയോഗിച്ച സ്കൂളുകളുണ്ട്. ഒരു ദിവസം ചുരുങ്ങിയത് അഞ്ചുവിഷയം പഠിപ്പിക്കണമെന്ന നിർദേശമാണ് ജില്ലാതലത്തിൽ നൽകിയത്. അതാത് ദിവസത്തെ പഠന പ്രവർത്തനം സംബന്ധിച്ച് എഇഒമാരുടെ ഓൺലൈൻ യോഗം വിളിച്ച് ഡിഡിഇ അവലോകനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..